Showing posts with label വിഷാദം. Show all posts
Showing posts with label വിഷാദം. Show all posts

Saturday, July 23, 2011

എഴുത്തിന്റെ കഥ

പുഷ്പങ്ങളെക്കുറിച്ചും 
സ്വപ്നവാടികളെക്കുറിച്ചും 
എഴുതാന്‍ ഞാന്‍ 
കയ്യിലെടുത്തതെന്‍ പേന!

 ഉള്ളില്‍ തുളുമ്പിയതും 
പുറത്തേക്കൊഴുകിയതും 
ദുഃഖ സ്മൃതികള്‍!

നിറ പൌര്‍ണമിക്ക് പകരം 
അമാവാസി!

കറുത്ത സ്വപ്നങ്ങളുടെയും 
നിറം കെട്ട സങ്കല്പങ്ങളുടെയും 
കാവലാളായി ഞാന്‍!

കവിതയെഴുതാമെന്ന വ്യാമോഹവുമായി 
കുത്തിക്കുറിച്ചതത്രയും 
കെട്ടുകഥകള്‍!

വായനക്കാര്‍ പിന്തിരിയുന്നത് 
ഞാന്‍ കണ്ടു!

അനേകായിരം ദുഖങ്ങളുമായി
വരുന്നവരാണ് അവര്‍!

ചിരിക്കുവാനും സമാശ്വസിപ്പിക്കപ്പെടുവാനും 
ആയിട്ടാണ് അവര്‍ വരുക!

കണ്ണീരും വിഷാദവും മാത്രമേ 
നല്കാനെനിക്കുള്ളൂവെങ്കില്‍,
ആരീ വെറും ജല്പനങ്ങള്‍ക്ക് 
ചെവി കൊടുക്കുന്നു ?

Saturday, August 30, 2008

ഒരു യാത്രയുടെ കഥ

ഇതാ ഇരുട്ടിന്റെ വഴിയിലെ
ഒരു യാത്രക്കാരന് ,
തിരയുന്നതെന്തേ

നഷ്ട
ഗന്ധികളായ സ്വപ്നങ്ങളും
കൌതുകങ്ങളും
.
നിരാശ
പൂണ്ട മൌനതിനോടുവില്
നേട്ടങ്ങളില്ലാതെ
തളര്ന്നുറങ്ങി,
വിഷാദ
ഛവി നിറഞ്ഞ
സ്വപ്നങ്ങള്
കാണുന്നു.
ദേവനില്ലാത്ത
ഒരമ്പലത്തിലെ
പാഴ്മണിയടിക്കുന്നതും

അവന്റെ
കിനാവില് .
നായാട്ടിനിറങ്ങിയ
ഒരന്ധന്റെ
കാതിലിരമ്പുന്നതു
പോലും
നെട്ടതിന്
ഞാണൊലികള്
ഇരുകാലും
തളര്ന്നവര് പോലും
സായൂജ്യമടയാറുണ്ട്
സഹതാപ
നിശ്വാസങ്ങളില് !
ജന്മങ്ങള്
പലതു നടന്ന
ഭൂമിയില്
എന്നിട്ടുമെന്തേ

നിരാശ
ഒരു വിഷയമെയല്ലാത്തത് ?
കറുത്ത പുഷ്പങ്ങള്
വിഷ ഗന്ധം പരതുമ്പോഴും
എന്തെ
പട്ടു പുഷ്പങ്ങള്
കരിഞ്ഞു
വീഴുന്നു?
ദീര്ഘ
നിശ്വാസം പോലും
വര്ണ തെരിലെരുമ്പോള്
ദീപ്ത
ചിന്തകള് മാത്രമെന്തേ
സുവര്ണ
രഥേമറാത്തു ?
എങ്കിലും..
ഇരുളിന്റെ വഴി തീരുമ്പോള്
മാത്രമെന്കിലും
,
നിറഞ്ഞ
വെള്ളിവെളിച്ചം
അവനെ
സ്വാഗതം ചെയ്യാതിരിക്കുമോ?

Tomz


Tuesday, August 26, 2008

എന്റെ കഥയില്ലാ കവിതകള്‍

മഴ-
ഒരു
സ്നേഹസാന്ത്വനമായ്
രാവിന്‍
മദ്ധ്യേ
തഴുകി
ഉറക്കുമ്പോള്‍
വിറങ്ങലിച്ചിരുന്നു
ഇരുളിന്റെ
മോഹവലക്കുള്ളില്‍
നിദ്രക്കിടമില്ലാത്ത

സ്വപ്‌നങ്ങള്‍

ഞാന്‍
നെയ്തു കൂട്ടാറുണ്ട് .
മഴയെത്താത്ത
ഒരു
മലഞ്ചെരുവില്‍

കാറ്റെല്ക്കാത്ത
ഒരു
വൃക്ഷ
ശിഖരത്ത്തിന്മേല്‍
സ്വപ്ന
മോഹിതമായ
ഒരു
പുല്‍കൂട് കെട്ടി
അതിനുള്ളില്‍

ചൂടു
പിടിചിരിക്കാംഎന്നും
ഞാന്‍
വിചാരിക്കാറുണ്ട്.

അക്കാലത്ത്

എനിക്ക്
ഒരു സ്വപ്നമുണ്ടായിരുന്നു
വര്‍ഷകാലത്തെ
നനഞ്ഞ
ശിഖരങ്ങളില്‍
നിന്നും
തുഷാര
ബിന്ദുക്കള്‍
ചിതറി വീഴുമെന്നും
നനവുള്ള
കാറ്റില്‍
കുളിരുള്ള
പാട്ടുകള്‍ പാടാമെന്നും
ആയിരുന്നു
അത്.
ശിശിരങ്ങളും
ഗ്രീഷ്മങ്ങളുമായി
ഋതുക്കള്‍ മാറുമ്പോള്‍
വരണ്ട
ഒരു വിഷാദം
എനിക്കുണ്ടാകുമായിരുന്നു
.
ഉള്ളില്‍
വേരുകള്‍ പടര്‍ത്തി
വളര്‍ന്നിറങ്ങുന്ന
അത്
മഴ
പിടിച്ച ചില സായന്തനങ്ങളില്‍
ഉള്‍ത്തുടിപ്പുകളെ

ഉലച്ചു
വീഴ്താറുമുണ്ടായിരുന്നു.

വരണ്ട
ഋതുക്കളെയും
നനഞ്ഞ
വര്‍ഷത്തെയും
ചിന്തകള്‍ ഇപ്പോള്‍ എവിടെ എത്തി
എന്ന്
നോക്കുക !
കറുത്ത
സ്വപ്‌നങ്ങള്‍ എന്നോട്
പറഞ്ഞുവോ?
സ്വപ്‌നങ്ങള്‍
ഇപ്പോള്‍ ഞാന്‍
കാണാറേയില്ല
.

Tomz