Tuesday, October 19, 2010

ഒരു കവിത കൂടി



എഴുതട്ടെ ഞാന്‍ ഒരിക്കല്‍ കൂടി,
ചത്ത ഹൃദയവും മഷിയുറഞ്ഞ മനീഷയുമായി 
നിരാശയുടെ വിളുമ്പില്‍ നിന്നും 
തെന്നിത്താഴെക്ക് പതിക്കും മുന്‍പ്
ശുഭ പ്രതീക്ഷയുടെ നക്ഷത്രത്തില്‍ നിന്നും
ആശാ കിരണം പോലൊരു കവിത!

കാലം കറുത്തിരുണ്ട മേഘങ്ങള്‍ 
കൂട്ടിയിട്ട മനസ്സും 
നിറഭേദങ്ങളുടെ ലോകത്ത് 
ഇരുനിറം മാത്രമുള്ള ഒരു മഴവില്ലുമായി
നിന്റെ ഛായാചിത്രം മാത്രം വര്‍ണപ്പൊലിമയോടെ 
എത്രനാള്‍...എത്രനാള്‍..ഇനിയും..?

കറുപ്പ് വെളുപ്പിന് വഴിമാറുകയും 
ഇരു നിറങ്ങള്‍ നിറങ്ങളുടെ ചേതോഹാരിതക്ക് 
വഴി മാറും വരെ എങ്കിലും?

Sunday, February 14, 2010

ഒരു വാലന്റൈന്‍ ഓര്‍മ!

ന്നും പ്രണയിതാക്കളുടെതായ ഒരു ദിനം ആയിരുന്നു!
കമിതാക്കള്‍ പരസ്പരം പൂ ചൂടിക്കുകയും
സ്നേഹോഷ്മളമായ നിമിഷങ്ങളെക്കുറിച്ച് പൊങ്ങച്ചം
പറഞ്ഞിരുന്നതുമായ ഒരു ദിനം!
നിറങ്ങളുടെയും ഐശ്വര്യത്തിന്റെയും
നീലക്കല്‍ ഗോപുരത്തില്‍നിന്നും
പട്ടുപാവാടയും ശിരസ്സില്‍ കനകമകുടവും ചൂടി
വെണ്ണക്കല്‍ പടവുകള്‍ ചവുട്ടി അവള്‍ ഇറങ്ങി വന്നു.
പ്രഭയുടെ റാണിയെ പോലെ!
എന്ന് ഞാന്‍ ശങ്കിച്ചു,
ഒരു നിമിഷം!
വശ്യമായ അവളുടെ മന്ദസ്മിതത്തില്‍
എന്റെ ശങ്കകള്‍ അസ്തമിച്ചു!
നിഴലും വെളിച്ചവും ഒരുമിച്ചു!
നിതാന്തതയും നിദ്രയും കൈകോര്‍ത്തു നിന്നു!
മാനം പട്ടുകരിമ്പടത്തില്‍
മിന്നും പൂക്കള്‍ ചൂടി നിന്നു!
രാത്രിയുടെ നേര്‍ത്ത കവിതാലാപം
കാതില്‍ അലയൊലികള്‍ തീര്‍ത്തു!
പ്രഭാതമായി!
പ്രകൃതിയുടെ ഗാന മഞ്ജരിയും
പ്രകാശത്തിന്റെ തുടിപ്പും
എന്നെ ഉണര്‍ത്തി!
പച്ചപ്പും പുഷ്പങ്ങളും
സംഗീതവും നിറഞ്ഞ ഒരിടത്തായിരുന്നു ഞാന്‍!
എന്റെ പ്രണയിനിയെ ഞാന്‍ അന്വേഷിച്ചു!
പക്ഷെ അവള്‍ പൊയ്ക്കഴിഞ്ഞിരുന്നു!
ഏതോ ഒരു നഷ്ട സ്വപ്നം പോലെ!




* ജോണ്‍ കീറ്റ്സ്
**
കീറ്റ്സിന്റെ പ്രശസ്തമായ 'ദയയില്ലാത്ത സുന്ദരിയായ സ്ത്രീ'. പുരുഷന്മാരെ മോഹ വലയില്‍ പെടുത്തി പിന്നീട് ഉപേഷിച്ച് കടന്നു കളയുന്ന ഒരു യക്ഷിണിയെക്കുറിച്ചുള്ള കവിത.


Tomz